Wednesday, 14 March 2012

ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി

മാപ്പിള സാഹിത്യത്തിന് പൊന്‍തൂവല്‍ ചാര്‍ത്തിയ ഖാളി മുഹമ്മദ്(റ), വിശ്രുത പണ്ഢിതന്‍, പ്രതിഭാധനന്‍, സാഹിത്യകാരന്‍, തത്വജ്ഞാനി, ന്യായാധിപന്‍, ചരിത്രകാരന്‍, ദേശസ്നേഹി, ഫത്ഹുല്‍ മുബീനെന്ന സമര സാഹിത്യത്തിലെ ഗുരുസ്ഥാനീയ കാവ്യത്തിന്റെ രചയിതാവ്, നാനൂറ് വര്‍ഷത്തിന് ശേഷവും നവോത്ഥാനത്തിന്റെ ശീലുകളുയര്‍ ത്തുന്ന മുഹ് യിദ്ദീന്‍ മാലയുടെ കര്‍ത്താവുമാണ്.

കേരള ചരിത്രത്തിന്റെ ഇരുള്‍മുറ്റിയ ഇടനാഴികകളിലേക്ക് കുറ്റിച്ചിറക്കരയിലുള്ള നാഹു ദാ മിസ്കാലിന്റെ പള്ളിയിലിരുന്ന് വെളിച്ചം ചുരത്തിയ ധിഷണാശാലി. ഓമനിക്കുന്ന ആദര്‍ശത്തിനും പിന്നെ നാടിനും വേണ്ടി പോര്‍ച്ചുഗീസ് പരിഷകളോട് നേരില്‍ യുദ്ധത്തിനുപോയ ധൈര്യശാലി. സാമൂതിരിയോടൊപ്പം നാടിന്റെ മോചനത്തിനായി കൈ കോര്‍ത്ത മുദരിസ്.

ലോകത്തിനുവേണ്ടത് സമാധാനം

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍
ലോകത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ മറ്റാരെക്കാളും മതനേതൃത്വത്തിനാണാവുന്നത്. ഭരണകര്‍ത്താക്കള്‍ അധികാരത്തിലേക്കും ധനാഢ്യര്‍ സമ്പത്തിലേക്കുമാണ് കാര്യമായി ശ്രദ്ധപതിപ്പിക്കുന്നത്. അവരില്‍കൂടി മാനുഷികമൂല്യങ്ങളും സദാചാര ബോധവും വളര്‍ത്തിയെടുക്കേണ്ടത് മതനേതൃത്വമാണ്. അവിവേകങ്ങള്‍ക്കും വൈകാരികതയ്ക്കുമെതിരെ ബോധനം നല്‍കി മനുഷ്യരെ വിവേകികളും മിതവാദികളും ആക്കിത്തീര്‍ക്കേണ്ടതും മതാധ്യക്ഷര്‍ തന്നെ.
ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണു ലോകക്രമം. വിഭിന്ന മതക്കാര്‍ ഭീതിയോടെയും സംശയത്തോടെയുമാണ് പരസ്പരം നോക്കക്കാണുന്നത്. ഇത്തരം ഒരവസരത്തില്‍ ഫലപ്രദമായി ഇടപെടുകയും മനുഷ്യമനസ്സുകളില്‍ ശാന്തിയും സാന്ത്വനവും സൃഷ്ടിച്ചെടുക്കുകയുമാണ് വേണ്ടത്.